അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലായിരുന്നു, ഇന്ത്യന്‍ ശിക്ഷാ നിയമം 304 അനുസരിച്ച് നരഹത്യാക്കുറ്റം ചുമത്താന്‍ മതിയായ കാരണങ്ങളില്ലെന്നുമാണ് ശ്രീറാം വെങ്കട്ടരാമന്‍ അപ്പീലില്‍ പറയുന്നത്.
കെ എം ബഷീറിന്റെ കൊലപാതകിയെ സംരക്ഷിക്കുന്നതിനുള്ള നീക്കമാണ് സർക്കാർ തലത്തിൽ ഉണ്ടായത്. ഉന്നത ഐ എ എസ് ഐ പി എസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ കേസിൽ തുടക്കം മുതൽ ഉണ്ടായി. ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് ശാസ്ത്രീയമായ തെളിവിലൂടെ ഉറപ്പിക്കുക എന്നതായിരുന്നു കേസിൽ പ്രാഥമികമായി ചെയ്യേണ്ടിയിരുന്നത്.
പ്രതികള്‍ക്കെതിരെ ചുമത്തിയ പ്രധാന വകുപ്പായ മനപ്പൂര്‍വ്വമുളള നരഹത്യ ഒഴിവാക്കിയതോടെ കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍നിന്ന് കീഴ്‌ക്കോടതിയായ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റാനും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.